‘ബിറ്റ്‌സ് ആന്റ് പീസസ്’ എന്ന സഞ്ജയ് മഞ്ചരേക്കറുടെ വിവാദ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് ജഡേജ രംഗത്ത് . കുൽദീപിനോ , ചാഹലിനോ പകരം ലോകകപ്പ് അന്തിമ ഇലവനിൽ ജഡേജയ്ക്ക് കളിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മഞ്ചരേക്കർ വിവാദ പ്രയോഗം ഉപയോഗിച്ചത് . മറുപടി ഇങ്ങനെയായിരുന്നു – ‘ജഡേജയെ പോലെയുള്ള താരങ്ങളുടെ ഫാനല്ല ഞാന്‍. ഏകദിനത്തില്‍ സ്ഥാനമില്ല അയാള്‍ക്കിന്ന്. പക്ഷെ ടെസ്റ്റില്‍ നല്ല ബോളറാണ്” എന്നായിരുന്നു ജഡേജയെ കുറിച്ച് മഞ്ചരേക്കര്‍ പറഞ്ഞത്. ലോകകപ്പില്‍ ഒരു മത്സരം വരെ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഫീല്‍ഡിങ്ങില്‍ പകരക്കാരനായി ഇറങ്ങി ജഡേജ നിര്‍ണായകമായ ക്യാച്ചുകളും മറ്റും നേടിയിട്ടുണ്ട്.
ഇതിനെതിരെ ട്വിറ്ററിൽ മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ താരം രവീന്ദ്ര ജഡേജ . ”നിങ്ങളേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും കളിക്കുന്നു. ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ വിടുവായത്തം കേട്ട് മതിയായി” എന്നായിരുന്നു ജഡേജയുടെ മറുപടി.