ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 144 പന്തിൽ 122 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 46 പന്തിൽ 34 റൺസ് നേടിയ എം എസ് ധോണി രോഹിത് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകി. ഹർദിക് പാണ്ഡ്യ ഏഴ് പന്തിൽ 15 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ കെ എൽ രാഹുൽ 26 റൺസും വിരാട് കോഹ്ലി 18 റൺസും ശിഖാർ ധവാൻ എട്ട് റണ്ണും നേടി പുറത്തായി.
സൗത്താഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ രണ്ട് വിക്കറ്റും ക്രിസ് മോറിസ്, ഫെഹ്ലുക്വായോ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ നാല് വിക്കറ്റ് വീഴ്ത്തിയ ചഹാലും, രണ്ട് വിക്കറ്റ് വീതം നേടിയ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയുണ് ചേർന്നാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 34 പന്തിൽ 42 റൺസ് ക്രിസ് മോറിസ് ആയിരുന്നു സൗത്താഫ്രിക്കയുടെ ടോപ് സ്‌കോറർ.