രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിന് മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡ് രണ്ടക്കം കടക്കും മുമ്പെ രണ്ട് വിക്കറ്റാണ് നഷ്ടപ്പെട്ടത് . ഓപ്പണിങ് ബാറ്റ്സ്മാന്മാരായ രാഹുലിന്റെയും വിജയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് .ഇന്ത്യയെ തകർച്ചയിൽ നിന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഉപനായകൻ രഹാനെയുമാണ് കര കയറ്റിയത് . രണ്ടാം ദിനം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് 172 എന്ന നിലയിലാണ് . 82 റൺസ് നേടി കോഹ്‌ലിയും 51 റൺസ് നേടി രഹാനെയും ക്രീസിൽ നിൽക്കുന്നു .
22 റൺസിൽ നിൽക്കെ ലിയോണിന്റെ പന്തിൽ തലനാരിഴയ്ക്കാണ് കോഹ്ലി രക്ഷപ്പെട്ട് . 18ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം . പന്ത് പിച്ച് ചെയ്ത ശേഷം കോഹ്ലിയുടെ ഓഫ് സ്റ്റമ്പിന് തൊട്ട മുകളിലൂടെയാണ് കടന്നു പോയത്. അപ്രതീക്ഷിതമായി തിരിഞ്ഞ പന്ത് കോഹ്ലി ലീവ് ചെയ്തു. വിക്കറ്റ് നഷ്ടമായത് വിശ്വസിക്കാനാവാതെ ലിയോണ്‍ തലയില്‍ കൈവെച്ച് നിന്നു പോയി. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ കോഹ്ലിയും.
Yep, two types of leaves! Wait for the replay… #CloseMatters #AUSvIND | @GilletteAU pic.twitter.com/dm99xtmuPV
— cricket.com.au (@cricketcomau) December 15, 2018