ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയുടെ കുതിപ്പ്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 302 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്.
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു. പത്തോവറിൽ 14 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടപെട്ടിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി അഞ്ച് വിക്കറ്റും ജസ്പ്രീത് ബുംറ, ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. വിജയത്തോടെ ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇക്കുറി സെമിഫൈനൽ യോഗ്യത നേടുന്ന ആദ്യ ടീമാണ് ഇന്ത്യ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടിയിരുന്നു. 56 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പടെ 82 റൺസ് നേടിയ ശ്രേയസ് അയ്യർ, 94 പന്തിൽ 88 റൺസ് നേടിയ വിരാട് കോഹ്ലി, 92 പന്തിൽ 92 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.
നവംബർ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.