Skip to content

അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ലഖ്നൗവിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തുടർച്ചയായ ആറാം വിജയം ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഓവറിൽ റൺ വഴങ്ങി വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

അഞ്ചാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാനെയും ജോ റൂട്ടിനെയും പുറത്താക്കികൊണ്ട് ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോയെയും ഷാമി പുറത്താക്കി. ക്യാപ്റ്റൻ ജോസ് ബട്ട്ലറെ കുൽദീപ് യാദവും പുറത്താക്കിയതോടെ ഇംഗ്ലണ്ടിൻ്റെ തോൽവി ഏറെക്കുറെ ഉറപ്പായി. പിന്നീട് ഇംഗ്ലണ്ടിൻ്റെ ചെറുത്തുനിൽപ്പ് അധികനേരം നീണ്ടുനിൽക്കുകയും ചെയ്തില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 101 പന്തിൽ 10 ഫോറും 3 സിക്സും ഉൾപ്പടെ 87 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. കെ എൽ രാഹുൽ 58 , പന്തിൽ 39 റൺസും സൂര്യകുമാർ യാദവ് 47 പന്തിൽ 49 റൺസും നേടി. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റും ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.