Skip to content

അച്ഛന്റെ മോൻ തന്നെ ; അണ്ടർ 14 ഇന്റർ സോണ് ടൂർണമെന്റിൽ ഡബിൾ സെഞ്ചുറി നേടി ദ്രാവിഡിന്റെ മകൻ

തന്റെ ഇതിഹാസ പിതാവിന്റെ പാത പിന്തുടർന്ന് പതിനാലു വയസുകാരനായ സമിത് അണ്ടർ 14 സംസ്ഥാനതല മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി . അന്തർമേഖല ടൂർണമെന്റിൽ ഉപരാഷ്ട്രപതിയുടെ ഇലവനും ധാർവാഡ് സോണും തമ്മിലുള്ള മത്സരത്തിനിടെയാണ് സമിത് 201 റൺസ് നേടിയത്.256 പന്തിൽ നിന്ന് 22 ഫോർ ഉൽപ്പടെയാണ് 201 റൺസ് അടിച്ചു കൂട്ടിയത് .

രണ്ടാം ഇന്നിംഗ്‌സിൽ തന്റെ മികച്ച ബാറ്റിംഗ് ഫോം തുടരുന്ന സമിത് പുറത്താകാതെ 94 റൺസ് നേടി. ഒപ്പം നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. മത്സരം സമനിലയിൽ അവസാനിച്ചത് .

ടൈഗർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിനെതിരെ ബാംഗ്ലൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിന് (ബിയുസിസി) 125 റൺസ് നേടിയ സമിത് 2016 ലും സമർഥത കാണിച്ചിരുന്നു.