Skip to content

അഡ്ലെയ്ഡ് ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ തുടർച്ചയായ നാലാം ദിനത്തിലും മേൽകൈ സ്വന്തമാക്കി ടീം ഇന്ത്യ . രണ്ടാം ഇന്നിങ്‌സിൽ 323 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 104 റൺസ് നേടിയിട്ടുണ്ട് . 31 റൺസ് നേടിയ ഷോൺ മാർഷും 11 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത് . 11 റൺസ് നേടിയ ആരോൺ ഫിഞ്ച്, 26 റൺസ് നേടിയ മാർക്കസ് ഹാരിസ്, 8 റൺസ് നേടിയ ഉസ്മാൻ ക്വാജ, 14 റൺസ് നേടിയ ഹാൻഡ്സ്‌കോംബ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത് . രണ്ട് വിക്കറ്റ് വീതം നേടിയ മൊഹമ്മദ് ഷാമി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഓസ്ട്രേലിയയെ സമ്മർദത്തിലാക്കിയത് .

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ 15 റൺസിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 307 റൺസ് നേടിയിരുന്നു. 71 റൺസ് നേടിയ ചേതേശ്വർ പുജാര, 70 റൺസ് നേടിയ അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് . റിഷാബ് പന്ത് 16 പന്തിൽ 28 റൺസ് നേടി പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ ലിയോൺ ആറും മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി .