Skip to content

ആദ്യം അടിച്ചുവീഴ്ത്തി പിന്നീട് എറിഞ്ഞുവീഴ്ത്തി ; കിവികൾക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 80 റൺസിന്റെ വമ്പൻ വിജയം. ട്വന്റി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം കൂടിയാണിത് . ന്യൂസിലാൻഡ് ഉയർത്തിയ 220 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 19.2 ഓവറിൽ 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 31 പന്തിൽ 38 റൺസ് നേടിയ ധോണി, 18 പന്തിൽ 29 റൺസ് നേടിയ ശിഖാർ ധവാൻ, 18 പന്തിൽ 27 റൺസ് നേടിയ വിജയ് ശങ്കർ എന്നിവർ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് . രോഹിത് ശർമ 1(5), ദിനേശ് കാർത്തിക് 5(6), റിഷാബ് പന്ത് 4(10), ഹർദിക് പാണ്ഡ്യ 4(4) എന്നിവർ നിരാശപെടുത്തി .

ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, ലോക്കി ഫെർഗുസൺ, മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഡാറിൽ മിച്ചൽ ഒരു വിക്കറ്റും വീഴ്ത്തി . ഫെബ്രുവരി എട്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം .