Skip to content

വെറും 76 റൺസിന് പുറത്ത്. ന്യൂസിലൻഡിന് മുൻപിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി ശ്രീലങ്ക. റൺസിനായിരുന്നു ആദ്യ ഏകദിനത്തിൽ 198 ശ്രീലങ്കയുടെ തോൽവി.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്‌ക്ക് 19.5 ഓവറിൽ 76 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 7 ഓവറിൽ റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹെൻറി ഷിപ്ലെയാണ് ശ്രീലങ്കയെ തകർത്തത്. ഡാരൽ മിച്ചൽ, ബെയിർ ടിക്നർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. മൂന്ന് താരങ്ങൾ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 49 പന്തിൽ 51 റൺസ് നേടിയ ഫിൻ അലൻ, 49 റൺസ് നേടിയ രചിൻ രവീന്ദ്ര, 47 റൺസ് നേടിയ ഡാരൽ മിച്ചൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി കരുണരത്നെ നാല് വിക്കറ്റും ലഹിരു കുമാര, രജിത എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുൻപിലെത്തി. മാർച്ച് 28 നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.