ഒരോവറിൽ മാർനസ് ലാബുഷെയ്നെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇന്ത്യയ്ക്ക് ആധിപത്യം സമ്മാനിച്ച് രവി ചന്ദ്രൻ അശ്വിൻ. ആദ്യ സെഷൻ ഓസ്ട്രേലിയ സ്വന്തമാക്കിയെന്ന് കരുതിയ ഘട്ടത്തിലാണ് അശ്വിൻ വെറും രണ്ട് പന്തുകൾ കൊണ്ട് ഓസ്ട്രേലിയയുടെ മേധാവിത്വം അവസാനിപ്പിച്ചത്.
മത്സരത്തിലെ 23 ആം ഓവറിലായിരുന്നു ഐസിസി ടെസ്റ്റ് റാങ്കിങിലെ ടോപ്പ് ബാറ്റർമാരായ ലാബുഷെയ്ൻ, സ്മിത്ത് എന്നിവരെ അശ്വിൻ പുറത്താക്കിയത്. ഓവറിലെ നാലാം പന്തിൽ 18 റൺസ് നേടിയ ലാബുഷെയ്നെ വിക്കറ്റിന് മുൻപിൽ കുടുക്കിയ അശ്വിൻ ഓവറിലെ അവസാന പന്തിൽ സ്റ്റീവ് സ്മിത്തിനെ വിക്കറ്റ് കീപ്പർ കെ എസ് ഭരതിൻ്റെ കൈകളിൽ എത്തിച്ചുകൊണ്ട് പുറത്താക്കി. രണ്ട് പന്തുകൾ നേരിട്ട സ്മിത്തിന് റൺസൊന്നും തന്നെ നേടാൻ സാധിച്ചില്ല.
നേരത്തെ പതിനാറാം ഓവറിലെ ഡേവിഡ് വാർണറെ പുറത്താക്കികൊണ്ട് മൊഹമ്മദ് ഷാമിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടിയിട്ടുണ്ട്. 74 പന്തിൽ 50 റൺസ് നേടിയ ഓപ്പണർ ഉസ്മാൻ ഖവാജയും ഒരു റൺ നേടിയ ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയക്കായി ക്രീസിലുള്ളത്.
വീഡിയോ :
Marnus Labuschagne ✅
Steve Smith ✅@ashwinravi99 gets 2⃣ big wickets in one over 💪💥#TeamIndia #INDvAUS pic.twitter.com/UwSIxep8q2— BCCI (@BCCI) February 17, 2023