Skip to content

ഇന്ത്യ ചതി തുടങ്ങി. ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യങ്ങളും ആരാധകരും

ബോർഡർ ഗവാസ്‌കർ ട്രോഫി നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യമങ്ങളും ആരാധകരും രംഗത്ത്. നാഗ്പൂരിൽ ഒരുങ്ങുന്ന പിച്ചിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകരും മാധ്യമങ്ങളും ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നാഗ്പൂർ പിച്ചിൽ ഇടം കയ്യൻ ബാറ്റ്സ്മാന്മാരുടെ ഓഫ് സൈഡ് സ്റ്റമ്പിന് അടുത്തുള്ള വശം വളരെ ഡ്രൈയായാണ് കാണപെടുന്നത്. പക്ഷേ വലംകയ്യൻ ബാറ്റ്സ്മാന്മാരുടെ ഓഫ് സ്റ്റമ്പിന് വെളിയിലുള്ള വശം വളരെ ഫ്ലാറ്റായാണ് കാണപെടുന്നത്. ഇതുകൊണ്ട് തന്നെ ഇടംകയ്യൻ ബാറ്റ്സ്മാന്മാർക്ക് ഈ പിച്ചിൽ തിളങ്ങുകയെന്നത് ഒരിക്കലും എളുപ്പമാവില്ല. ഓസ്ട്രേലിയൻ ടീമിലെ മുൻനിര ബാറ്റ്സ്മാന്മാരിൽ ഭൂരിഭാഗവും ഇടംകയ്യൻ ബാറ്റ്സ്മാന്മാർ. ഇന്ത്യൻ ടീമിലാകട്ടെ ജഡേജയും അക്ഷർ പട്ടേലും മാത്രമാണ് ഇടംകയ്യൻ ബാറ്റ്സ്മാന്മാരായി ഉള്ളത്.

ഡ്രൈയായ ആ വശം അശ്വിൻ അടക്കമുളള ബൗളർമാർ ലക്ഷ്യം വെച്ചാൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ വെള്ളം കുടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിൽ മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ആരാധകരും മാധ്യമങ്ങളും എത്തിയിരിക്കുന്നത്.

അനുകൂലമായ പിച്ച് ഒരുക്കുന്നതിൽ തെറ്റില്ലെന്നും പക്ഷേ ഇത് അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ പറഞ്ഞു. ഗാബയിൽ ഒരുക്കിയത് നല്ല വിക്കറ്റ് അല്ലെങ്കിൽ പോലും അത് എല്ലാവർക്കും ഒരു പോലെയാണെന്ന് പറയാമെന്നും പക്ഷേ ഈ പിച്ചിനെ പറയാൻ സാധിക്കുകയില്ലെന്നും പിച്ചുകൾ ഇങ്ങനെ തയ്യാറാക്കുന്നത് പിച്ച് ഡോക്ടറിങ് ആണെന്നും മുൻ ഓസ്ട്രേലിയൻ ആരോപിച്ചു.