തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ ശക്തമായ നിലയിൽ ഇന്ത്യ. 43 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 2ന് 302 എന്ന നിലയിലാണ്. 27 പന്തിൽ നിന്ന് 34 റൺസുമായി അയ്യറും, 84 പന്തിൽ 99 റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ.
97 പന്തിൽ നിന്ന് 116 റൺസ് നേടിയ ഗിലാണ് ഏറ്റവും ഒടുവിൽ പുറത്തായത്.
ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറി നേടിയാണ് മടങ്ങിയത്. രജിത പന്തിൽ ബൗൾഡാവുകയായിരുന്നു
42 റൺസ് നേടിയ ക്യാപ്റ്റൻ രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ട്ടമായത്. ചാമിക കരുണരത്നയുടെ ഡെലിവറിയിൽ ബൗണ്ടറിക്ക് അരികെ ക്യാച്ചിൽ അവസാനിച്ചു. അതേസമയം ആശങ്കകൾക്ക് വകവെച്ച് ശ്രീലങ്കൻ താരങ്ങൾക്ക് ബൗണ്ടറി ലൈനിന് അരികിൽ പരിക്കേറ്റിരുന്നു.
43ആം ഓവറിലെ അഞ്ചാം ഡെലിവറിയിൽ കോഹ്ലി ബൗണ്ടറി ലക്ഷ്യമാക്കി അടിച്ച പന്ത് സേവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീലങ്കൻ താരങ്ങളായ വൻദെർസെയ്ക്കും ബന്ദാരയ്ക്കും കൂട്ടിമുട്ടി പരിക്കേറ്റത്. ഇരുവരെയും സ്ട്രച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ട് പോയത്.
— Cricket24 (@cric24time) January 15, 2023
— Cricket24 (@cric24time) January 15, 2023