സൗത്താഫ്രിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. 134 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കെതിരെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ അർഷ്ദീപ് സിങ് വീഴ്‌ത്തി. ഇതിൽ രണ്ടാമത്തെ വിക്കറ്റിൽ ക്രെഡിറ്റ് നൽകേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ദിനേശ് കാർത്തിക്കിനുമാണ്.
തൻ്റെ ഓവറിലെ ആദ്യ പന്തിൽ തന്നെ ഡീകോക്കിനെ കെ എൽ രാഹുലിൻ്റെ കൈകളിൽ എത്തിച്ചുകൊണ്ട് അർഷ്ദീപ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം പന്തിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ റൂസ്സോ താരം വിക്കറ്റിന് മുൻപിൽ കുടുക്കിയത്. ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തുവെങ്കിലും അമ്പയർ ഔട്ട് വിധിച്ചില്ല.
റിവ്യൂ നൽകണോ എന്ന ചർച്ചക്കിടെ ബൗളർ അർഷ്ദീപ് സ്റ്റമ്പ് മിസ്സായേക്കുമെന്ന് ആംഗ്യം കാണിച്ചിരുന്നു. പക്ഷേ സമയം അവസാനിക്കാൻ ഏതാനും സെക്കൻഡുകൾ ശേഷിക്കെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കുമായി രോഹിത് ശർമ്മ കാര്യമായി ചർച്ച നടത്തുകയും ഒടുവിൽ റിവ്യൂ നൽകുകയും തേർഡ് അമ്പയറുടെ പരിശോധനയിൽ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്നും തെളിയുകയും ചെയ്തു.
വീഡിയോ ;
Rohit review system.#RohitSharma#INDvSA#INDvsSA pic.twitter.com/rq0JL2YroV
— Cricket Videos🏏 (@Crickket__Video) October 30, 2022
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 പന്തിൽ 68 റൺസ് നേടി തകർത്തടിച്ച സൂര്യകുമാർ യാദവിൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.