പരിക്കിൽ നിന്നും പൂർണമായും മുക്തനായുള്ള തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടിയാണ് താരം പുറത്തായത്. അലക്സ് ഹെയ്ൽസ് കൂടെ ഒപ്പം കൂടിയതോടെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കൂറ്റൻ സ്കോറാണ് സ്വന്തമാക്കിയത്.
വെറും 25 പന്തിൽ നിന്നുമാണ് മത്സരത്തിൽ ബട്ട്ലർ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. 8 ഫോറും 4 സിക്സും ബട്ട്ലറുടെ ബാറ്റിൽ നിന്നും പിറന്നു. 32 പന്തിൽ 68 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്. നേരത്തെ പരിക്കിനെ തുടർന്ന് പാകിസ്ഥാനെതിരായ 7 മത്സരങ്ങളുടെ ടി20 പരമ്പരയിൽ ബട്ട്ലർ കളിച്ചിരുന്നില്ല.
തൻ്റേതായ ട്രേഡ് മാർക്ക് ഷോട്ടുകൾ മത്സരത്തിൽ ബട്ട്ലർ ഓസ്ട്രേലിയൻ ബൗളർമാർക്കെതിരെ പായിച്ചു. സ്കൂപ്പ് ഷോട്ടിലൂടെ കെയ്ൻ റിച്ചാർഡ്സനെതിരെ നേടിയ സിക്സ് താരത്തിൻ്റെ ഫോം വിളിച്ചോതുന്നതായിരുന്നു.
വീഡിയോ ;
Jos Buttler is a freak. pic.twitter.com/FzTRph1MJA
— Johns. (@CricCrazyJohns) October 9, 2022
The English skipper went all guns blazing in his comeback match with 68 in just 49 balls 🔥
— Sony Sports Network (@SonySportsNetwk) October 9, 2022
📹 | Relive @josbuttler's carnage from the 1st T20I 🏏#JosButtler #AUSvENG #SonySportsNetwork #SirfSonyPeDikhega pic.twitter.com/rff0OWBiwk
ബട്ട്ലർക്കൊപ്പം 51 പന്തിൽ 12 ഫോറും 3 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ അലക്സ് ഹെയ്ൽസും ഇംഗ്ലണ്ടിന് വേണ്ടി തകർത്തടിച്ചു. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് ഇംഗ്ലണ്ട് അടിച്ചുകൂട്ടി.
ടി20 ടീമിൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബെൻ സ്റ്റോക്സിന് മികവ് പുലർത്താൻ സാധിച്ചില്ല. 9 പന്തിൽ 9 റൺസ് നേടിയാണ് സ്റ്റോക്സ് പുറത്തായത്. നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ നേതൻ എല്ലിസ് മാത്രമാണ് ഓസ്ട്രേലിയൻ ബൗളർമാരിൽ തിളങ്ങിയത്.