ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഭിൽവാര കിങ്സിൻ്റെ എസ് ശ്രീശാന്ത്. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് തകർപ്പൻ പന്തുകൾ കൊണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചത്. 2007 ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പ്രകടനത്തെ ഓർമിപ്പിക്കുന്നതായിരുന്നു മത്സരത്തിലെ ശ്രീശാന്തിൻ്റെ പ്രകടനം.
റൺസ് ഒഴുകിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സിനെതിരെ നാലോവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ ശ്രീശാന്ത് വീഴ്ത്തി.
ഇതിൽ ഗുജറാത്ത് ജയൻ്റ്സ് ഓപ്പണർ തിലകരത്നെ ദിൽഷനെ കുറ്റിതെറിപ്പിച്ച് കൊണ്ടാണ് ശ്രീശാന്ത് പുറത്താക്കിയത്. 2007 ടി20 ലോകകപ്പിൽ ആദം ഗിൽക്രിസ്റ്റിൻ്റെ വിക്കറ്റിനോട് സമാനമായിരുന്നു ഈ വിക്കറ്റ്.
വീഡിയോ ;
Stumps flying, great to see Sreesanth back. #LLCT20pic.twitter.com/v1ROJeQ1eZ
— Johns. (@CricCrazyJohns) October 3, 2022
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി. 26 പന്തിൽ 36 റൺസ് നേടിയ ദിൽഷൻ, 35 പന്തിൽ 43 റൺസ് നേടിയ യാഷ്പാൽ സിങ്, 24 പന്തിൽ 45 റൺസ് നേടിയ കെവിൻ ഒബ്രയൻ എന്നിവരാണ് ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി തിളങ്ങിയത്. ഇന്ന് വിജയിക്കുന്ന ടീമായിരിക്കും ഫൈനൽ പോരാട്ടത്തിൽ ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനെ നേരിടുക. ക്വാളിഫയറിൽ ഭിൽവാര കിങ്സിനെ പരാജയപെടുത്തിയാണ് ഇന്ത്യ ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചത്.