Skip to content

സെഞ്ചുറിയുമായി ബാബർ അസം, തകർത്തടിച്ച് റിസ്വാൻ, ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ക്യാപ്റ്റൻ ബാബർ അസമിൻ്റെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ പാകിസ്ഥാൻ. കറാച്ചിയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് പാകിസ്ഥാൻ വിജയിച്ചത്. വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് പാകിസ്ഥാനൊപ്പമെത്തി.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ പാകിസ്ഥാൻ മറികടന്നു. പാകിസ്ഥാന് വേണ്ടി ബാബർ അസം 66 പന്തിൽ 11 ഫോറും 5 സിക്സും അടക്കം 110 റൺസും മൊഹമ്മദ് റിസ്വാൻ 51 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 88 റൺസും നേടി പുറത്താകാതെ നിന്നു.

62 റൺസിൽ നിന്നുമാണ് ബാബർ അസം സെഞ്ചുറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ടി20 യിലെ താരത്തിൻ്റെ രണ്ടാം സെഞ്ചുറിയാണിത്.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 23 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ മൊയിൻ അലി, 22 പന്തിൽ 43 റൺസ് നേടിയ ഡക്കറ്റ്, 19 പന്തിൽ 31 റൺസ് നേടിയ ഹാരി ബ്രൂക് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനൊപ്പമെത്തി. നേരത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 6 വിക്കറ്റിന് വിജയിച്ചിരുന്നു. നാളെയാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.