Skip to content

പാകിസ്ഥാനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടിയ കോഹ്ലിയുടെ മികവിലാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്കോർ നേടിയത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ഈ തകർപ്പൻ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്.

മത്സരത്തിൽ വെറും 36 പന്തിൽ നിന്നാണ് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. പതിനെട്ടാം ഓവറിലെ അവസാന പന്തിൽ മൊഹമ്മദ് ഹസ്നൈനെതിരെ സിക്സ് പറത്തിയാണ് കിങ് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. 44 പന്തിൽ 4 ഫോറും ഒരു സിക്സും ഉൾപ്പടെ 60 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.

മത്സരത്തിലെ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി. ഈ ഫോർമാറ്റിലെ തൻ്റെ 32 ആം ഫിഫ്റ്റിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. 31 തവണ 50+ സ്കോർ നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്. 27 തവണ 50+ സ്കോർ നേടിയിട്ടുള്ള ബാബർ അസമാണ് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും പിന്നിലുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. കോഹ്ലിയ്ക്കൊപ്പം 20 പന്തിൽ 28 റൺസ് നേടിയ കെ എൽ രാഹുലും 16 28 റൺസ് നേടിയ രോഹിത് ശർമ്മയും ഇന്ത്യയ്ക്കായി മികവ് പുലർത്തി.