സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ കെഎൽ രാഹുൽ ഫീല്ഡിങ് തിരഞ്ഞെടുത്തു. മത്സരം 9 ഓവറിൽ പിന്നിട്ടപ്പോൾ 1ന് 20 റൺസ് എന്ന നിലയിലാണ്. ഇന്ത്യൻ പേസർമാർക്ക് മുന്നിൽ റൺസ് കണ്ടത്താൻ ബുദ്ധിമുട്ടുകയാണ് സിംബാബ്‌വെയുടെ ബാറ്റർമാർ. ഒമ്പതാം ഓവർ ചെയ്യാനെത്തിയ സിറാജാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
കയ്റ്റനോയെ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. സ്വിങ്ങിൽ എഡ്ജ് ചെയ്ത് സഞ്ജുവിന്റെ വലത് ഭാഗത്തേക്ക് പോയ പന്ത് ഡൈവിലൂടെ ഒറ്റകയ്യിൽ പിടിക്കുകയായിരുന്നു. 32 പന്തിൽ 7 റൺസ് മാത്രമായിരുന്നു കയ്റ്റനോയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. 20 പന്തിൽ 10 റൺസുമായി കയ മറുവശത്തുണ്ട്.
ആദ്യ മത്സരത്തിലെ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യൻ ഇന്ന് ഇറങ്ങിയത്. ദീപക് ചാഹറിന് പകരം ശർദുൽ താക്കൂർ ടീമിലെത്തി. നേരെത്തെ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ ഉയർത്തിയ 190 വിജയലക്ഷ്യം ഓപ്പണർമാരായ ധവാനും (81) ഗിലും (82) ചേർന്ന് ചെയ്‌സ് ചെയ്തു.
One handed catch from Sanju Samson. #INDvsZIM pic.twitter.com/ILfly28AiJ
— Just Butter (@ItzButter63) August 20, 2022
India’s Greatest Wicketkeeper after MSD & currently India’s best wicketkeeper without any doubt 👍👌💯🙌. Just remember the name Sanju Samson. #SanjuSamson #ZIMvIND pic.twitter.com/UE7B7Lg7Wq
— Roshmi 💗 (@cric_roshmi) August 20, 2022