ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. എന്നാൽ കഴിഞ്ഞ 3 വർഷമായി കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കോഹ്ലി കടന്ന് പോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി
ഇന്ത്യൻ ടീമിൽ നിന്ന് കോഹ്‌ലിയെ ഏത് ഫോർമാറ്റിലും ഒഴിവാക്കുന്നത് ഒരു വർഷം മുമ്പ് പോലും ചിന്തിക്കാനാകാത്ത കാര്യമായിരുന്നു, പക്ഷേ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് കോഹ്‌ലിയുടെ ടി20യിലെ സ്ഥാനം ചോദ്യചിഹ്നമായിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഫോമിൽ കടുത്ത ഇടിവാണ് ഈ വർഷം സംഭവിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 115.98 എന്ന തുച്ഛമായ സ്‌ട്രൈക്ക് റേറ്റിൽ ഈ സീസണിൽ 16 ഇന്നിംഗ്‌സുകളിൽ നിന്ന് 341 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്. തുടർന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ 11, 20 സ്‌കോർ നേടി. മാത്രമല്ല, കഴിഞ്ഞ വർഷം ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം രണ്ട് ടി20കളിൽ മാത്രമാണ് കോഹ്‌ലി കളിച്ചത്.
കോഹ്ലിയെ ടി20യിൽ നിന്ന് ഒഴിവാക്കുന്നതിനെ അനുകൂലിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് രംഗത്തെത്തിയിരിക്കുകയാണ്. ടെസ്റ്റ് മത്സരങ്ങളിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ബെഞ്ചിലാക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കോഹ്‌ലിയെ ടി20യിൽ നിന്ന് ഒഴിവാക്കിക്കൂടായെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും ഈ മാസം എഡ്ജ്ബാസ്റ്റണിലും ഇന്ത്യ ഇന്ത്യ അശ്വിനെ പുറത്തിരുത്തിയിരുന്നു.
“അതെ, ടി20 കളിക്കുന്ന പതിനൊന്നിൽ നിന്ന് കോഹ്‌ലിയെ ബെഞ്ചിലിരുത്താൻ നിങ്ങൾ നിർബന്ധിതരായേക്കാവുന്ന സാഹചര്യമാണ് ഇപ്പോൾ. ലോക രണ്ടാം നമ്പർ ബൗളർ അശ്വിനെ ടെസ്റ്റിൽ നിന്ന് പുറത്താക്കാമെങ്കിൽ ഒരിക്കൽ ലോക ഒന്നാം നമ്പർ ബാറ്ററായ കോഹ്ലിയെയും പുറത്താക്കാം.” കപിൽ ദേവ് പറഞ്ഞു.
“വിരാട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാറ്റ് ചെയ്യുന്നത് നമ്മൾ കണ്ട നിലവാരത്തിലല്ല. തന്റെ പ്രകടനത്തിലൂടെ അദ്ദേഹം പേരെടുത്തു, പക്ഷേ അദ്ദേഹം ആ പ്രകടനം ഇപ്പോൾ നടത്തുന്നില്ല. നിങ്ങൾക്ക് മികച്ച പ്രകടനം നടത്തുന്ന യുവാക്കളെ ടീമിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല. ഈ ചെറുപ്പക്കാർ വിരാടിനെ മറികടക്കാൻ ശ്രമിക്കണം എന്ന പോസിറ്റീവ് അർത്ഥത്തിൽ ടീമിലെ സ്ഥാനങ്ങൾക്കായുള്ള മത്സരം കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ” അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾക്ക് പ്രശസ്തി കൊണ്ട് മാത്രം പോകാൻ കഴിയില്ല, നിങ്ങൾ നിലവിലെ ഫോം നോക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഒരു പേരെടുത്ത കളിക്കാരനാകാം, എന്നാൽ തുടർച്ചയായി അഞ്ച് ഗെയിമുകൾ പരാജയപ്പെട്ടാലും നിങ്ങൾക്ക് അവസരം ലഭിക്കുമെന്ന് ഇതിനർത്ഥമില്ല, ”അദ്ദേഹം പറഞ്ഞു.