ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപെട്ടിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീമിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും സീസണിൽ തൻ്റെ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കെ കെ ആറിനെതിരായ മത്സരത്തിൽ 12 പന്തിൽ 3 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഇതോടെ ഐ പി എല്ലിൽ ബാറ്റ്സ്മാനെന്ന നിലയിൽ മോശം റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഹിറ്റ്മാൻ.
മത്സരത്തിൽ 3 റൺസ് മാത്രം നേടി പുറത്തായതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ രണ്ടക്കം കാണാതെ പുറത്താകുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മയുടെ പേരിലായി.
ഐ പി എല്ലിൽ ഇത് 61 ആം തവണയാണ് രോഹിത് ശർമ്മ രണ്ടക്കം കാണാതെ പുറത്താകുന്നത്. 60 തവണ രണ്ടക്കം കാണാതെ പുറത്തായ ദിനേശ് കാർത്തിക്കിനെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.
Players to be dismissed most times for a single-digit score in IPL:
61 – Rohit Sharma
60 – Dinesh Karthik
53 – Suresh Raina
52 – Robin Uthappa
48 – Shikhar Dhawan#IPL20222— CricTracker (@Cricketracker) April 6, 2022
മത്സരത്തിലെ പരാജയത്തോടെ പോയിൻ്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിന് പിന്നിൽ ഒമ്പതാം സ്ഥാനത്തേക്ക് മുംബൈ ഇന്ത്യൻസ് പിന്തളളപ്പെട്ടു. നേരത്തേ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 4 വിക്കറ്റിന് പരാജയപെട്ട മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് 23 റൺസിന് പരാജയപെട്ടു.
ഏപ്രിൽ 9 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ പരാജയപെട്ട ആർ സീ ബി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം നേടിയിരുന്നു. പോയിൻ്റ് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ആർ സീ ബിയുള്ളത്.