ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് കരിയറിൽ പുതിയൊരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് .സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 153 റൺസ് നേടിയതോടെ ഏറ്റവും കൂടുതൽ 150+ റൺസ് നേടുന്ന ടെസ്റ്റ് ക്യാപ്റ്റൻ എന്ന റെക്കോർഡ് സർ ബ്രാഡ് മാൻ ഒപ്പം പങ്കിടുന്നു .ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഇരുവരും 8 തവണ 150+ റൺസ് നേടി .
7 തവണ 150+ നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൽ ക്ലാർക്കിനെ മറികടന്നാണ് വിരാട് കോഹ്‌ലി സർ ബ്രാഡ് മാൻ ഒപ്പം എത്തിയത് .
വിരാട് കോഹ്‌ലി 8 തവണ 150+ നേടിയപ്പോൾ , അതിൽ 4 തവണ 2016 ലും 2017 ൽ 3 തവണയും 2018 ൽ ഒരു തവണയും .
2016 ൽ 4 തവണ 150+ റൺസ് നേടിയപ്പോൾ ഒരു ടെസ്റ്റ് ക്യാപ്റ്റൻ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ 150+ റൺസ് മറികടന്നു എന്ന റെക്കോർഡും സ്വന്തമാക്കി .
സച്ചിൻ ശേഷം സൗത്ത് ആഫ്രിക്കൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ഏഷ്യൻ ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്‌ലി .സച്ചിൻ 1997 ൽ capetown ൽ വെച്ച് 169 റൺസ് നേടി ഈ റെക്കോർഡ് സ്വന്തമാക്കിയത് .
Centurion ഗ്രൗണ്ടിലെ ഒരു വിദേശ ക്യാപ്റ്റന്റെ ആദ്യ സെഞ്ച്വറി കൂടിയാണ് ഈ ഡൽഹിക്കാരൻ സ്വന്തം പേരിൽ ചേർത്തത് . ഇതിന് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ പേരിലായിരുന്നു ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന റൺസ് [90] .
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി ആണ്. 217 പന്തിൽ 15 ഫോറുകൾ ഉൾപ്പടെ 153 റൺസ് നേടി .