ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 18 റണ്‍സിന്റെ ജയം. അവസാനം വരെ പൊരുതിയാണ് കൊല്‍ക്കത്ത തോല്‍വി അടിയറവു പറഞ്ഞത്. കമ്മിന്‍സ് (66*), റസ്സല്‍ (54), ദിനേശ് കാര്‍ത്തിക്ക് (40) എന്നിവര്‍ മിന്നും പ്രകടനം നടത്തിയിട്ടും അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ജയം കൈവിടുകയായിരുന്നു. മുന്‍നിര പാടെ തകര്‍ന്നതിന് ശേഷമാണ് മൂവരും കൊല്‍ക്കത്തയ്ക്കായി പൊരുതിയത്.
31-5 എന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ മൂവരും ചേർന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു. 34 പന്തില്‍ ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് കമ്മിന്‍സിന്റെ ഇന്നിങ്‌സ്. ഒരു വശത്ത് കമ്മിന്‍സ് നിലയുറപ്പിച്ചിട്ടും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.
അതേസമയം ഐപിഎലിൽ തന്റെ പേരിലുള്ള നാണക്കേടിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് സിഎസ്കെ ക്യാപ്റ്റൻ എം.എസ് ധോണി. കൊൽക്കത്തയുടെ സ്പിന്നർ നരെയ്നെതിരെ ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ധോണിക്ക് ബൗണ്ടറി നേടാൻ സാധിച്ചില്ലെന്ന ചീത്ത പേരാണ് ഇന്നലത്തെ മത്സത്തോടെ അവസാനിച്ചത്.
നരെയ്ൻ എറിഞ്ഞ പതിനേഴാം ഓവറിൽ ലഭിച്ച ഫ്രീ ഹിറ്റിലാണ് ധോണി ഫോർ അടിച്ചത്. നരെയ്നെതിരെ ധോണി നേരിട്ട 65ആം ഡെലിവറിയിലായിരുന്നു ഇത്. ഇതുവരെ 15 ഇന്നിംഗ്‌സിൽ നിന്നായി നരെയ്ന്റെ 66 പന്തുകൾ നേരിട്ട ധോണി 35 റൺസ് നേടിയിട്ടുണ്ട്. ഇക്കാലയളവിൽ ഒരു തവണ മാത്രമാണ് ധോണിയെ പുറത്താക്കിയിട്ടുള്ളത്. ഈ മത്സരത്തിനു മുന്‍പ് 63 പന്തില്‍ 30 റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഒരു തവണ പുറത്താവുകയും ചെയ്‌തു.
ഒരു തവണ പോലും ബൗണ്ടറി കണ്ടത്തിയില്ലാ എന്ന ചീത്ത പേരും ധോണിക്കുണ്ടായിരുന്നു.
ആദ്യമായി 2012ലാണ് ഇരുവരും ഐപിഎലിൽ നേർക്കുനേർ എത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ നരെയ്ന്റെ ഡെലിവറി നേരിടാൻ ബുദ്ധിമുട്ടുന്ന ധോണിയെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് പതിവിന് വിപരീതമായി നാലാമനായി എത്തിയ ധോണി ആക്രമണ ശൈലിയിലാണ് ബാറ്റ് വീശിയത്. 8 പന്തിൽ നിന്ന് 17 റൺസ് നേടിയാണ് പുറത്തായത്.