കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായ മൂന്നാം വിജയം നേടി റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളു.
ബാംഗ്ലൂരിന് വേണ്ടി കെയ്ൽ ജാമിസൺ മൂന്ന് വിക്കറ്റും യുസ്‌വെന്ദ്ര ചഹാൽ, ഹർഷാൽ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.
20 പന്തിൽ 31 റൺസ് നേടിയ ആന്ദ്രേ റസ്സലും 23 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനും 9 പന്തിൽ 21 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മാത്രമേ കൊൽക്കത്തയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മൊഹമ്മദ് സിറാജ് എറിഞ്ഞ 19 ആം ഓവറിൽ ഒരു റൺ മാത്രമാണ് ആന്ദ്രെ റസ്സലിന് നേടാൻ സാധിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 49 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 78 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 34 പന്തിൽ 9 ഫോറും 3 സിക്‌സുമടക്കം പുറത്താകാതെ 76 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 204 റൺസ് നേടിയത്. സീസണിലെ മാക്‌സ്‌വെല്ലിന്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 41 പന്തിൽ 59 റൺസ് മാക്‌സ്‌വെൽ നേടിയിരുന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ്, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.