Skip to content

ജേസൺ റോയ് തകർത്താടി, ആദ്യ ടി20യിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

32 പന്തിൽ 49 റൺസ് നേടിയ ഓപ്പണർ ജേസൺ റോയുടെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ജോസ് ബട്ട്ലർ 24 പന്തിൽ 28 റൺസ് നേടിയപ്പോൾ ഡേവിഡ് മലാൻ 20 പന്തിൽ 24 റൺസും ജോണി ബെയർസ്റ്റോ 17 പന്തിൽ 26 റൺസും നേടി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി യുസ്വെന്ദ്ര ചഹാൽ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം 48 പന്തിൽ 68 റൺസ് നേടിയ ശ്രേയസ് അയ്യരാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും, ആദിൽ റഷീദ്, മാർക്ക് വുഡ്, ക്രിസ് ജോർദാൻ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി.