ചെന്നൈയിൽ ഇന്ന് ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ദിനം രണ്ടാം സെക്ഷനിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി നേടി രോഹിത് ബാറ്റിങ് തുടരുകയാണ്. 133 പന്തിൽ 103 റൺസ് നേടി ക്രീസിലുണ്ട്. 55 പന്തിൽ നിന്ന് 26 റൺസ് നേടിയ രഹാനെയാണ് മറുവശത്ത്.
ഇന്ത്യൻ നിരയിൽ 2 പേരാണ് പൂജ്യത്തിൽ പുറത്തായത്. ഓപ്പണർ ശുഭ്മാൻ ഗിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ്. നേരിട്ട മൂന്നാം പന്തിൽ ഗിലിനെ സ്റ്റോണ് എൽ.ബിഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. പിന്നാലെ 21 റൺസിൽ നിൽക്കെ
ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍, വിരാട് കോഹ് ലിയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി.
ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.
കോഹ്‌ലിയുടെ പ്രതിരോധത്തെ തകർത്ത മൊയീൻ അലിയുടെ തകർപ്പൻ ഡെലിവറി ഏവരെയും ഞെട്ടിപ്പിച്ചു. എന്താണ് സംഭവിച്ചതെന്തെന്ന് മനസ്സിലാക്കാതെ നോൺ സ്‌ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന രോഹിതിനെ കോഹ്ലി നോക്കുന്നത് വീഡിയോ കാണാം.
https://twitter.com/TheSyedMateen/status/1360471158206959616?s=19
കീപ്പറുടെ ഗ്ലോവ് ബെയ്‌ൽസിൽ തട്ടിയിരുന്നോയെന്ന് അമ്പയർ പരിശോധിച്ചിരുന്നു. എന്നാൽ ബൗൾഡ് ആയത് വ്യക്തമായതോടെ ഔട്ട് വിധിച്ചു.
Let’s have your best captions to this…pic.twitter.com/5lYMZNnuu3
— Henry Moeran (@henrymoeranBBC) February 13, 2021