Skip to content

കൂറ്റൻ വിജയലക്ഷ്യത്തിന് മുൻപിൽ ഇന്ത്യയ്ക്ക് വീണ്ടും കാലിടറി, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 51 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കി.

മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടാനെ സാധിച്ചുള്ളൂ.

87 പന്തിൽ 89 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 66 പന്തിൽ 76 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ്, ആഡം സാംപ എന്നിവർ 2 വിക്കറ്റ് വീതവും ഹെൻറിക്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 64 പന്തിൽ 104 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 77 പന്തിൽ 83 റൺസ് നേടിയ ഡേവിഡ് വാർണർ, 69 പന്തിൽ 60 റൺസ് നേടിയ ക്യാപ്റ്റൻ ആരോൻ ഫിഞ്ച്, 29 പന്തിൽ 63 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്.

സ്റ്റീവ് സ്മിത്താണ് പ്ലേയർ ഓഫ് ദി മാച്ച്.