ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 197 റൺസിന് പുറത്ത്. ഇതോടെ മത്സരത്തിൽ 172 റൺസിന്റെ നിർണായക ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 31 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡാണ് വിൻഡീസിനെ തകർത്തത്. ജെയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റും ജോഫ്രാ ആർച്ചർ, ക്രിസ് വോക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
46 റൺസ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും, 37 റൺസ് നേടിയ ഡൗറിച്ചും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.