മാഞ്ചസ്റ്ററിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്. രണ്ടാം ദിനം 258 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ 91 റൺസ് നേടിയ ഒല്ലി പോപ്പിനെയും 67 റൺസ് നേടിയ ജോസ് ബട്ട്ലറെയും നഷ്ട്ടപെട്ടുവെങ്കിലും 45 പന്തിൽ 62 റൺസ് നേടിയ സ്റ്റുവർട്ട് ബ്രോഡ് ടീമിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.
വെസ്റ്റിൻഡീസിന് വേണ്ടി കേമർ റോച്ച് നാല് വിക്കറ്റും ഷാന്നോൺ ഗബ്രിയേൽ, റോസ്റ്റൺ ചേസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.