Skip to content

അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിക്കറ്റിലെ തന്റെ മറക്കാനാകാത്ത നിമിഷങ്ങൾ സൗരവ് ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോളായിരിന്നുവെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഗാംഗുലി തനിക്ക് തന്ന പിന്തുണ പകരം വെയ്ക്കാൻ സാധിക്കാത്തതാണെന്നും അത് പിന്നീട് വന്ന ക്യാപ്റ്റന്മാരായ എം എസ് ധോണിയിൽ നിന്നോ വിരാട് കോഹ്ലിയിൽ നിന്നോ തനിക്ക് ലഭിച്ചില്ലയെന്നും സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ യുവരാജ് പറഞ്ഞു.

( Picture Source : Twitter )

2000 ൽ ഗാംഗുലി ക്യാപ്റ്റനായിരിക്കവെയാണ് യുവരാജ് സിങ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് എം എസ് ധോണി ക്യാപ്റ്റനായിക്കവെയാണ് സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്സ് പറത്തി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി യുവരാജ് സ്വന്തമാക്കിയതും ഒപ്പം 2011 ഏകദിന ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയതും. വിരാട് കോഹ്ലി ക്യാപ്റ്റനായിരിക്കവെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ യുവി ഇംഗ്ലണ്ടിനെതിരെ 150 റൺസ് നേടി മികവ് പുറത്തെടുത്തിരുന്നു.

” ഞാൻ ഗാംഗുലി ക്യാപ്റ്റനായിരിക്കവെ അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുണ്ട് മികച്ച പിന്തുണയാണ് അദ്ദേഹം എനിക്ക് തന്നത്. പിന്നീട് മഹി (ധോണി) ക്യാപ്റ്റനായി. ഇവരിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. ഒരുപാട് മറക്കാനാവാത്ത നിമിഷങ്ങൾ എനിക്ക് ലഭിച്ചത് സൗരവിന്റെ കീഴിൽ കളിച്ചപ്പോഴാണ് കാരണം അദ്ദേഹം എനിക്ക് നൽകിയ പിന്തുണയാണ്. അത്തരത്തിലൊരു പിന്തുണ മഹിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ എനിക്ക് ലഭിച്ചിട്ടില്ല ” യുവരാജ് സിങ് പറഞ്ഞു.