വനിതാ ടി20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടുമായുള്ള സെമിഫൈനൽ മത്സരം മഴമൂലം ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തിലാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മറുഭാഗത്ത് സെമിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആവേശവിജയം നേടിയാണ് ആതിഥേയർ കൂടിയായ ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് നേടി. തുടർന്ന് ഇന്നിങ്സ് ഇടവേളയ്ക്കിടെ മഴയെത്തിയതിനെ തുടർന്ന് മത്സരം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 98 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 13 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 92 റൺസ് നേടാനെ സാധിച്ചുള്ളൂ.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മാർച്ച് 18 ഞായറാഴ്ച അന്താരാഷ്ട്ര വനിതാ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.