ആഷസ് മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ട്ടത്തിൽ 549 റൺസ് എന്ന നിലയിലാണ് . 229 റൺസ് നേടിയ സ്മിത്തും 181 റൺസുമായി മാർഷും ആണ് ക്രീസിൽ .
346 റൺസ് ആണ് മൂന്നാം ദിനം ഓസ്‌ട്രേലിയ നേടിയത് . ഷോൻ മാർഷിന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത് . ഷോൺ മാർഷിന് ശേഷം ക്രീസിൽ എത്തിയ മിച്ചൽ മാർഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും 150 യും നേടി . 301 റൺസിന്റെ കൂട്ടുകെട്ടാണ് സ്മിത്തും മാർഷും ചേർന്ന് നേടിയത് . ഇതോടെ ഓസ്ട്രേലിയയുടെ ലീഡ് 146 റൺസ് ആയി .
ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത് . 1993 ന് ശേഷം ആദ്യമായാണ് ഒരു ക്യാപ്റ്റൻ ആഷസ് ടെസ്റ്റിൽ 200 നേടുന്നത് .
നാലാം ദിനം ലീഡ് അതിവേഗം ഉയർത്താനായിരിരിക്കും ഓസ്ട്രേലിയ ശ്രമിക്കുക .
സീരീസിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയക്ക് ഈ മത്സരം കൂടെ ജയിച്ചാൽ ആഷസ് തിരിച്ചു പിടിക്കാനാകും