ഏറെ നാളായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഏകദിന സെഞ്ചുറിക്കായി ആരാധകരുടെ കാത്തിരിപ്പ്. ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലും ഫിഫ്റ്റി നേടി കോഹ്ലി മടങ്ങി. തുടർച്ചയായ മൂന്നാം ഏകദിന ഫിഫ്റ്റിയാണിത്. ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയയ്ക്കെതിരായ അവസാന രണ്ട് ഏകദിന മത്സരത്തിലും ഫിഫ്റ്റി കടന്നിരുന്നു. എന്നാൽ ഇത് സെഞ്ചുറിക്കായി മാറ്റാൻ കോഹ്‌ലിക്ക് സാധിച്ചില്ല. അവസാനമായി ഏകദിന സെഞ്ചുറി നേടിയത് വെസ്റ്റ് ഇൻഡീസിനെതിരെയാണ്.
Beginning from the World Cup, Virat Kohli has got to fifty 11 times but only twice he converted it into hundred (both vs WI in successive games).
Before this, he had converted 14 of his 20 50+ scores into centuries. #NZvInd
— Bharath Seervi (@SeerviBharath) February 5, 2020
കഴിഞ്ഞ വർഷത്തെ ഏകദിന ലോകക്കപ്പ് മുതൽ 11 തവണയാണ് കോഹ്ലി ഏകദിനത്തിൽ ഫിഫ്റ്റി പിന്നിട്ടത് ഇതിൽ രണ്ട് തവണ മാത്രമാണ് സെഞ്ചുറി കടന്നിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ 51 റൺസിൽ നിൽക്കെ ന്യുസിലാൻഡ് ലെഗ് സ്പിൻ ബോളർ ഇഷ് ശോധിയുടെ ഗൂഗ്ലിയിൽ കുറ്റി തെറിക്കുകയായിരുന്നു.
https://twitter.com/barainishant/status/1224915183606411266?s=19
ഏകദിനത്തിലെ കന്നി സെഞ്ചുറി (103) നേടിയ ശ്രയസ് അയ്യറാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 64 പന്തിൽ നിന്ന് 6 സിക്‌സും 3 ഫോറുമുൾപ്പടെ 88 റൺസ് നേടിയ രാഹുൽ അതിവേഗം ഇന്ത്യയുടെ സ്‌കോർ ഉയർത്തി.
What an inning! #ShreyasIyer #NZvIND pic.twitter.com/UuVCPJo4b1
— Cricket Beamer (@CricBeamer) February 5, 2020