Skip to content

അണ്ടർ 19 ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ അവസാന പന്തിൽ ആവേശവിജയം നേടി ഓസ്‌ട്രേലിയ

അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഓസ്‌ട്രേലിയ ക്വാട്ടർ ഫൈനലിൽ. ഇംഗ്ലണ്ട് ഉയർത്തിയ 253 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. പരാജയത്തോടെ ഇംഗ്ലണ്ട് ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായി.

ഒരു ഘട്ടത്തിൽ 206 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ പുറത്താകാതെ 20 പന്തിൽ 35 റൺസ് നേടിയ കോണർ സുള്ളിയും 10 പന്തിൽ 16 റൺസ് നേടിയ ടോഡ് മർഫിയുമാണ് വിജയത്തിലെത്തിച്ചത്. മക്കൻസി ഹാർവേ 83 പന്തിൽ 65 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 100 പന്തിൽ 82 റൺസ് നേടിയ ബെൻ ചാൾസ്വർത്തും 44 പന്തിൽ 51 റൺസ് നേടിയ ഡാൻ മൗസ്ലെയുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

ഗ്രൂപ്പിൽ വെസ്റ്റിൻഡീസാണ് ഓസ്‌ട്രേലിയക്കൊപ്പം ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ ടീം.