Skip to content

അന്ന് ഡൈവ് ചെയ്തിരുന്നേൽ , പുറത്താകില്ലായിരുന്നു ; സെമിഫൈനൽ റൺ ഔട്ടിൽ ആദ്യമായി പ്രതികരിച്ച് ധോണി

മൂന്നാം ഏകദിന ലോകക്കപ്പ് എന്ന കോടികണക്കിന് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ ആസ്തമിപ്പിച്ച് കൊണ്ടായിരുന്നു ഒരു ഇഞ്ച് വ്യത്യാസത്തിൽ മാർട്ടിൻ ഗുപ്തിലിന്റെ ഡയറക്റ്റ് ത്രോയിലൂടെ ധോണി പുറത്തായത്. രോഹിതും കോഹ്‌ലിയും തുടക്കത്തിലേ പുറത്തായപ്പോൾ ജഡേജയും ധോണിയും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ വിജയത്തിന് തൊട്ടരികെ ജഡേജയും ധോണിയും വീഴുകയായിരുന്നു.

ലോകക്കപ്പ് കഴിഞ്ഞ് നീണ്ട നാളുകൾക്ക് ശേഷം ആദ്യമായി സെമി ഫൈനലിലെ റൺ ഔട്ടിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോണി. പുറത്താക്കലിനെക്കുറിച്ച് ഇന്ത്യാ ടുഡേ കൺസൾട്ടിംഗ് എഡിറ്റർ ബോറിയ മജുംദാറി ചോദിച്ചപ്പോൾ ക്രീസിൽ പ്രവേശിക്കാൻ ഡൈവിംഗ് ചെയ്യാത്തതിൽ ധോണി ഖേദം പ്രകടിപ്പിച്ചു. “ഞാൻ എന്നോട് തന്നെ പറയാറുണ്ടായിരുന്നു, എന്തുകൊണ്ടാണ് ഞാൻ ഡൈവ് ചെയ്യാത്തത്. ഡൈവ് ചെയ്തിരുന്നേൽ എളുപ്പത്തിൽ എത്തിചേരാമായിരുന്നു ‘’ ധോണി മജുംദാറിനോട് പറഞ്ഞു.