Skip to content

ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തി ഈ വർഷത്തെ ആദ്യ വിജയം സ്വന്തമാക്കി ടീം ഇന്ത്യ

ഇൻഡോറിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 32 പന്തിൽ നിന്നും 45 റൺസും ശിഖാർ ധവാൻ 29 പന്തിൽ 32 റൺസും ശ്രേയസ് അയ്യർ 26 പന്തിൽ 34 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 17 പന്തിൽ പുറത്താകാതെ 30 റൺസും നേടി.

നാലോവറിൽ 30 റൺസ് വഴങ്ങി ഹസരങ്ക മാത്രമാണ് ശ്രീലങ്കൻ ബൗളർമാരിൽ തിളങ്ങിയത്.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് നേടിയ ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയ നവദീപ് സൈനിയും കുൽദീപ് യാദവും ചേർന്നാണ് ചുരുക്കികെട്ടിയത്. വാഷിങ്ടൺ സുന്ദറും ജസ്പ്രീത് ബുംറയും ഒരു വിക്കറ്റ് വീതം നേടി.

ജനുവരി 10 ന് പൂനെയിലാണ് പരമ്പരയിലെ അവസാന മത്സരം.