കാര്യവട്ടം ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ പൊരുതാവുന്ന സ്കോറിൽ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും നിറംമങ്ങിയ മത്സരത്തിൽ 30 പന്തിൽ 54 റൺസ് നേടിയ ശിവം ദുബെയാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. കോഹ്ലിക്ക് പകരം മൂന്നാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങിയ ദുബെ 26 പന്തിൽ നിന്നുമാണ് തന്റെ ആദ്യ അന്താരാഷ്ട്ര ടി20 ഫിഫ്റ്റി നേടിയത്.
കോഹ്ലി 17 പന്തിൽ 19 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 22 പന്തിൽ 33 റൺസ് നേടി പുറത്താകാതെ നിന്നു.
വെസ്റ്റിൻഡീസിന് വേണ്ടി കെസ്രിക് വില്യംസ് നാലോവറിൽ 30 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും ഹെയ്ഡൻ വാൽഷ് 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.