ഇന്ത്യയുടെ പേസ് വജ്രായുധം ജസ്പ്രിത് ബുംറയെ പുകഴ്ത്താൻ മത്സരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങളായ വിവയൻ റിച്ചാർഡ്‌സ് , ഗ്ലെൻ മെഗ്രാത് ,ആദം ഗിൽക്രിസ്റ് ഇങ്ങനെ പോകുന്നു ബുംറയുടെ മാസ്മരിക പ്രകടനത്തിൽ വാചലയരായവർ . എന്നാൽ ബുംറയെ ബോളിങ്ങിലെ ശിശുവെന്ന് വിശേഷിപ്പിച്ച് മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാഖ് .
വസീം അക്രമിനെയും ഗ്ലെന്‍ മക്‌ഗ്രാത്തിനെയും ഷൊയൈബ് അക്തറിനെയും പോലുള്ള ഇതിഹാസ ബൗളര്‍മാരെ അപേക്ഷിച്ച് ബുമ്ര വെറും ശിശുവാണെന്നും താനായിരുന്നെങ്കില്‍ ബുമ്രയെ അടിച്ചു പറത്തിയേനെ എന്നും ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റസാഖ് പറഞ്ഞു
ബുംറയെപ്പോലുള്ള ഒരു ബോളർക്കെതിരെ നേരിടാൻ എനിക്ക് ഒരു പ്രശ്നവുമില്ലെന്നും. സമ്മർദ്ദം ബുംറയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ നിലവിലെ ഒന്നാം റാങ്ക് ബോളറാണ് ബുംറ . പരിക്ക് മൂലം ഇപ്പോൾ വിശ്രമത്തിലാണ് . അടുത്ത വർഷം തുടക്കത്തിൽ നടക്കുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ ടീമിലേക്ക് തിരിച്ചെത്താനാണ് സാധ്യത .