ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർക്കെതിരായ വംശീയ അധിക്ഷേപത്തിൽ മാപ്പുചോദിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ അവസാന ദിനം സാം കറണുമൊത്ത് ബാറ്റ് ചെയ്യവെയാണ് കാണികളിലൊരാൾ ആർച്ചറിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. മത്സരശേഷം ട്വിറ്ററിലൂടെ ആർച്ചർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിൽ കടുത്ത അസംതൃപ്തി അറിയിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഭവത്തിന് കാരണക്കാരനായ കാണിയെ സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഒപ്പം കൂടുതൽ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
കുറ്റക്കാരനായ വ്യക്തിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഒപ്പം കേസ് പൊലീസിന് കൈമാറുമെന്നും ആർച്ചറിനോട് ക്ഷമ ചോദിക്കുന്നുവെന്നും ഒഫീഷ്യൽ പ്രസ്താവനയിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് വ്യക്തമാക്കി.