ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 262 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 55 എന്ന നിലയിലാണ്. ഓപ്പണർമാരായ റോറി ബേൺസ് (31), ഡി സിബ്ലി (12), നൈറ്റ് വാച്ച്മാൻ ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്.
നേരത്തേ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ വാട്ലിങ്, 126 റൺസ് നേടിയ മിച്ചൽ സാന്റ്നർ, 65 റൺസ് നേടിയ ഡി ഗ്രാൻഡ്ഹോം എന്നിവരുടെ മികവിലാണ് 9 വിക്കറ്റ് നഷ്ട്ടത്തിൽ 615 റൺസ് നേടി ന്യൂസിലാൻഡ് ഡിക്ലയർ ചെയ്‌തത്..
ഇംഗ്ലണ്ടിന് വേണ്ടി സാം കറൺ മൂന്ന് വിക്കറ്റും, ജാക്ക് ലീച്ച് ബെൻ സ്റ്റോക്‌സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ജോഫ്രാ ആർച്ചറും ക്യാപ്റ്റൻ ജോ റൂട്ടും ഒരു വിക്കറ്റ് വീതവും നേടി.