Skip to content

ഇന്ത്യൻ വിജയത്തിന് മുൻപിൽ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടം

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 241 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 152 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ട്ടമായി. 59 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ പോരാട്ടമാണ് മത്സരം മൂന്നാം ദിവസത്തിലേക്ക് നീട്ടിയത്. മഹ്മദുള്ള 41 പന്തിൽ നിന്നും 39 റൺസ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മ നാല് വിക്കറ്റും ഉമേഷ് യാദവ് രണ്ട് വിക്കറ്റും നേടി..

നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് 340 റൺസിന്റെ മികച്ച ലീഡ് നേടിയത്. ആദ്യ ഇന്നിങ്സിൽ 136 റൺസ് നേടിയ കോഹ്ലിയുടെയും 55 റൺസ് നേടിയ ചേതേശ്വർ പുജാരയുടെയും 51 റൺസ് നേടിയ രഹാനെയും മികവിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 347 റൺസ് നേടിയ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.