ഈഡൻ ഗാർഡൻസിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 73 റൺസ് എടുത്തിട്ടുണ്ട്. 27 പന്തിൽ 24 റൺസ് നേടിയ ലിറ്റൺ ദാസും റണ്ണൊന്നും നേടാതെ നയീം ഹസനുമാണ് ക്രീസിലുള്ളത്.
ആറാം ഓവറിൽ ഇമ്റുൾ കയെസിനെ പുറത്താക്കി ഇഷാന്ത് ശർമ്മയ്ക്ക് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് പതിനൊന്നാം ഓവറിൽ ക്യാപ്റ്റൻ മോമിനുൾ ഹഖിനെയും മൊഹമ്മദ് മിഥുനെയും ഉമേഷ് യാദവ് വീഴ്ത്തിയപ്പോൾ തൊട്ടടുത്ത ഓവറിൽ മൊഹമ്മദ് ഷാമി മുഷ്ഫിഖുർ റഹിമിന്റെ വിക്കറ്റ് നേടി. ഇരുപതാം ഓവറിൽ മഹ്മദുള്ളയെ വീഴ്ത്തി ഇഷാന്ത് ശർമ്മ തന്റെ രണ്ടാം വിക്കറ്റ് നേടി.