ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം. ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 86 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 37 റൺസ് നേടിയ മായങ്ക് അഗർവാളും 43 റൺസ് നേടിയ ചേതേശ്വർ പുജാരയുമാണ് ക്രീസിലുള്ളത്. 6 റൺസ് നേടിയ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.
മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുടെയും രണ്ട് വിക്കറ്റ് വീതം നേടിയ ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ മികവിലാണ് ബംഗ്ലാദേശിനെ ഇന്ത്യ ചുരുക്കികെട്ടിയത്. 37 റൺസ് നേടിയ ക്യാപ്റ്റൻ മോമിനുൾ ഹഖും 43 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും മാത്രമെ ബംഗ്ലാദേശ് നിരയിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ.