പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടി. 34 പന്തിൽ 62 റൺസ് നേടി പുറത്താകാതെ നിന്ന ഇഫ്തിഖാർ അഹ്മദാണ് തുടക്കത്തിൽ തകർന്ന പാകിസ്ഥാനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ബാബർ അസം 38 പന്തിൽ 50 റൺസ് നേടി. കഴിഞ്ഞ മത്സരത്തിലും ബാബർ അസം ഫിഫ്റ്റി നേടിയിരുന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്ടൺ അഗർ രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ് കെയ്ൻ റിച്ചാർഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.