ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ശിഖാർ ധവാൻ 42 പന്തിൽ 41 റൺസും റിഷാബ് പന്ത് 26 പന്തിൽ 27 റൺസും നേടി. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ക്രൂനാൽ പാണ്ഡ്യയും വാഷിങ്ടൺ സുന്ദറുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ക്രൂനാൽ പാണ്ഡ്യ എട്ട് പന്തിൽ 15 റൺസും സുന്ദർ 5 പന്തിൽ 14 റൺസും നേടി പുറത്താകാതെ നിന്നു. അരങ്ങേറ്റക്കാരൻ ശിവം ദുബെയ്ക്ക് ഒരു റൺ നേടി പുറത്തായി.
ബംഗ്ലാദേശിന് വേണ്ടി ഷാഫിൾ ഇസ്ലാം, അമിനുൾ ഇസ്ലാം എന്നിവർ രണ്ട് വിക്കറ്റ് വീതവും അഫിഫ് ഹൊസസൈൻ ഒരു വിക്കറ്റും നേടി.