Skip to content

യുവതാരത്തിന്റെ ഹാട്രിക് പാഴായി ; ആദ്യ ടി20യിൽ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 64 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 17.4 ഓവറിൽ 101 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നുവാൻ പ്രദീപും ഉഡാനയുമാണ് പാകിസ്ഥാനെ തകർത്തത്. ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.

13 റൺസ് നേടിയ ബാബർ അസം, 24 റൺസ് നേടിയ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്, 25 റൺസ് നേടിയ ഇഫ്തിഖർ അഹമ്മദ് എന്നിവർ മാത്രമാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 38 പന്തിൽ 57 റൺസ് നേടിയ ഗുണതിലക, 22 പന്തിൽ 32 റൺസ് നേടിയ രാജപക്ഷ, 33 റൺസ് നേടിയ അവിഷ്കാ ഫെർണാണ്ടോ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.

പാകിസ്ഥാന് വേണ്ടി യുവതാരം മൊഹമ്മദ് ഹസ്നൈൻ ഹാട്രിക് നേടി. 15 ആം ഓവറിലെ അവസാന പന്തിലും 18 ആം ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് 19 ക്കാരനായ ഹസ്നൈൻ ഹാട്രിക് കുറിച്ചത്.