Skip to content

വാതുവെപ്പ് നടത്തിയവർ ഇന്നും കളിക്കുന്നുണ്ട് ; തെളിവ് സഹിതം ഇവരെ കാണിച്ച് തരാൻ സാധിക്കും ; പക്ഷെ ഞാനത് ചെയ്യില്ല – ശ്രീശാന്ത്

2013 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ വാതുവയ്പ്പില്‍ പങ്കുണ്ടെന്ന സംശത്തെ തുടര്‍ന്നു പിടിക്കപ്പെട്ട ശ്രീശാന്തിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. അടുത്തിടെ ആജീവനാന്ത വിലക്ക് വെട്ടിക്കുറച്ചതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

വാതുവെപ്പ് നടത്തിയവർ ഇന്നും പുഞ്ചിരിച്ച മുഖത്തോടെ കളിക്കുന്നുണ്ടെന്നും , തെളിവ് സഹിതം ഇവരെ കാണിച്ച് തരാൻ സാധിക്കും പക്ഷെ ഞാനത് ചെയ്യില്ലെന്നും ശ്രീശാന്ത് പറഞ്ഞു .

എന്റെ മക്കളെയും അച്ഛനെയും സത്യം ചെയ്ത് പറയുകയാണ് ഞാൻ വാതുവെയ്പ് നടത്തിയിട്ടില്ല . അത് ചെയ്തവർ ഇന്നും കളിച്ചു കൊണ്ടിരിക്കുകയാണ് . 100 കോടി രൂപ നല്‍കിയാല്‍ പോലും ഞാൻ അതു ചെയ്യില്ല ‘ ശ്രീശാന്ത് പറഞ്ഞു.
അസുഖ ബാധിതനായ അച്ഛന്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി കാത്തിരിക്കുന്നത് താന്‍ വീണ്ടും കളിക്കുന്നത് കാണുന്നതിനു വേണ്ടിയാണ്.ഒന്നര മാസം മുമ്പ് കാലിനു ശസ്ത്ര കഴിഞ്ഞ അമ്മയും കാത്തിരിക്കുന്നത് തന്റെ കളി കാണാനാണ്. ശ്രീശാന്ത് കൂട്ടിച്ചേർത്തു .