ത്രിരാഷ്ട്ര പരമ്പരയിലെ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ ഫൈനൽ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. റിസർവ് ഡേ ഇല്ലാത്തതിനാൽ ഇരുടീമുകളും ട്രോഫി പങ്കിട്ടു. ഒരു പന്ത് പോലും എറിയാൻ സാധിക്കാതെയാണ് ഫൈനൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പരമ്പരയിൽ നാലിൽ മൂന്ന് മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് വിജയിച്ചപ്പോൾ അഫ്ഘാനിസ്ഥാൻ രണ്ട് മത്സരങ്ങളിൽ വിജയം നേടി. ഒരേയൊരു മത്സരത്തിൽ മാത്രമേ വിജയം നേടാൻ സിംബാബ്‌വെയ്ക്ക് സാധിച്ചിരുന്നുള്ളൂ.
133 റൺസ് നേടിയ സിംബാബ്‌വെ താരം ഹാമിൽട്ടൺ മസാകഡ്സയും റഹ്മനുള്ള ഗർബാസുമാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്.
ഏഴ് വിക്കറ്റ് വീതം നേടിയ മൊഹമ്മദ് സയ്ഫുദീനും മുജീബ് ഉർ റഹ്‌മാനുമാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്.