Skip to content

ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. 69 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 313 റൺസ് എടുത്തിട്ടുണ്ട്. 382 റൺസിന്റെ കൂറ്റൻ ലീഡ്‌ ഇതിനകം ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. അഞ്ച് റൺ നേടിയ ജാക്ക് ലീച്ചും മൂന്ന് റൺ നേടിയ ജോഫ്രാ ആർച്ചറുമാണ് ക്രീസിലുള്ളത്. 94 റൺസ് നേടിയ ജോ ഡെൻലി, 67 റൺസ് നേടിയ ബെൻ സ്റ്റോക്‌സ്, 47 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി നേഥൻ ലയൺ മൂന്ന് വിക്കറ്റും മിച്ചൽ മാർഷ് പീറ്റർ സിഡിൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.