Skip to content

ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

ജോസ് ബട്ട്ലറിന്റെ അർധസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഭേദപെട്ട നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് എടുത്തിട്ടുണ്ട്. 84 പന്തിൽ 64 റൺസുമായി ജോസ് ബട്ട്ലറും 10 റൺസ് നേടിയ ജാക്ക് ലീച്ചുമാണ് ക്രീസിലുള്ളത്. ഒരു ഘട്ടത്തിൽ 103 റൺസിന് 2 വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്നും 205 റൺസിന് ഏഴ് വിക്കറ്റുകൾ നഷ്ട്ടപെട്ട് തകർന്ന ശേഷമാണ് ബട്ട്ലറിന്റെ പോരാട്ടവീര്യത്തിന്റെ മികവിൽ ഇംഗ്ലണ്ട് മത്സരത്തിൽ തിരിച്ചെത്തിയത്. ക്യാപ്റ്റൻ ജോ റൂട്ട് 57 റൺസും ഓപ്പണർ റോറി ബേൺസ് 47 റൺസും നേടി.

ട്രാവിസ് ഹെഡിന് പകരം ടീമിലെത്തി നാല് വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ മാർഷാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.