രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലണ്ട് പേസ് ബോളർ ആർച്ചറിന്റെ പന്ത് കഴുത്തിൽ കൊണ്ട് നിലം പതിച്ച് പിന്നാലെ ഹോസ്പിറ്റലിൽ എത്തിയപ്പോഴുള്ള അവസ്ഥ ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയായിരുന്നുവെന്ന് സ്മിത്ത് .കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആ സമയത്ത് മരിച്ച ഫിൽ ഹ്യുസിനെ ഓർത്തുപോയെന്നും സ്മിത്ത് പറഞ്ഞു .
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചായിരുന്നു സ്മിത്തിന് നേർക്കുള്ള ആർച്ചറിന്റെ അപകടകരമായ ആ ബൗൻസർ . പിന്നാലെ മത്സരത്തിൽ നിന്ന് താരം പിൻവാങ്ങുകയും ചെയ്തു . ലഭുഷെയ്നായിരുന്നു പകരക്കാരനായി എത്തിയത് . പരിക്കിൽ വിമുക്തനായ സ്മിത്ത് നാലാം ആഷസ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ കളിക്കും . നാലാം ആഷസ് മത്സരത്തിൽ സ്മിത്ത് – ആർച്ചർ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .